ഇല്ല, വേണ്ടെനിയ് ക്കീ..
കപടതയുടെ തൊങ്ങലുള്ള
യാഥാർത്ഥ്യത്തിൻ
മുൾമുനകൾ തിളങ്ങുന്ന
പാദുകങ്ങൾ തരൂ പകരം!
അവയെന്റെ മാംസം തുളച്ചു ഭക്ഷിക്കട്ടേ..
ജീവന്റെ തരംഗിണി കുടിച്ചു വറ്റിയ്ക്കട്ടെ..
ഉണങ്ങിയ തോൽ പക്ഷെ,
എനിയ്ക്കു വേണം..
ഒരു ചിതയിലെരിഞ്ഞു വെണ്ണീറാവാൻ,
പുനർജന്മദു:സ്വപ്നങ്ങളില്ലാതെ
മണ്ണോടു ചേർന്നുറങ്ങാൻ….
സുഖസുഷുപ്തി!